പ്ലേ ഇറ്റ് കൂൾ', 'ഡേറ്റ് വിത്ത് യു', 'സൺഡേ റിക്വസ്റ്റ് തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നുവെന്നും പലര്‍ക്കും ഇക്കാര്യം അറിയില്ല. അന്ന് കോടതിയില്‍ പോകുന്നതിനോടൊപ്പമായിരുന്നു ഓള്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. രാജ്യത്തിന്‍റെ അമ്പതാമത് ചീഫ് ജസ്റ്റിസായിട്ടാണ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ചീഫ് ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷം സേവനകാലയളവുണ്ട്.
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ പല സുപ്രധാന വിധികള്‍ ജസ്റ്റിസ് വൈ വി ചന്ദ്രചൂഢിന്‍റെതായിട്ടുണ്ട്. അടിയാന്തിരാവസ്ഥയെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ഹേബിയസ് കോര്‍പ്പസ് കേസ് ഇതില്‍ എടുത്തുപറയേണ്ടതാണ്. വൈ വി ചന്ദ്രചൂഢ് ഉള്‍പ്പെടെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്